Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ghazal

Middle East and Gulf

മുത്തലിബ് മട്ടന്നൂരിന് ഖത്തറിലെ സംഗീതാസ്വാദകരുടെ ആദരം

ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു.

മലയാളത്തിന്‍റെ ഗസല്‍ വസന്തമായിരുന്ന അനശ്വര ഗായകന്‍ ഉമ്പായിയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സംഗീതസായാഹ്നത്തിലാണ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരമര്‍പ്പിച്ചത്.

ഉമ്പായിയുടെ ശിഷ്യന്‍ കൂടിയായ മുത്തലിബ്, ഗുരുവിന്‍റെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും ഗസല്‍-ഖവ്വാലി സംഗീതത്തെ ജനകീയമാക്കുന്നതിലും നല്‍കുന്ന നിസ്വാര്‍ഥ സംഭാവനകളെ മാനിച്ചായിരുന്നു ആദരം.

പരിപാടിയില്‍ പങ്കെടുത്തവര്‍, സംഗീതത്തെ വെറും വിനോദമെന്നതിലുപരി ആത്മീയതയും സാഹിത്യവും മനുഷ്യവികാരങ്ങളും ചേര്‍ന്ന ഒരു സാംസ്‌കാരിക അനുഭവമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ മുത്തലിബ് മട്ടന്നൂര്‍ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു.

ഖത്തറിലെ വിവിധ വേദികളില്‍ ഗസലുകളും ഖവ്വാലികളും അവതരിപ്പിക്കുന്നതിലൂടെയും യുവഗായകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംഗീതാസ്വാദകരുടെ ഇടയില്‍ ഈ സംഗീതശാഖയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഉമ്പായിയുടെ ജീവിതകാലത്ത് അദ്ദേഹത്തില്‍ നിന്ന് സംഗീതപരമായ പ്രോത്സാഹനവും അനുഗ്രഹവും ഏറ്റുവാങ്ങിയ മുത്തലിബ്, ഗുരുവിന്റെ സംഗീതസമ്പത്ത് അതേ ആത്മാര്‍ഥതയോടെ മുന്നോട്ടുകൊണ്ടുപോകുന്ന ശിഷ്യനാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, മേഘമല്‍ഹാര്‍ അഡ്മിന്‍ മുംതാസ്, ക്യു മെലോഡിയ അഡ്മിന്‍ റഊഫ് മലയാളി, വിജയമന്ത്രങ്ങള്‍ അവതാരകന്‍ റാഫി പാറക്കാട്ടില്‍, ജാഫര്‍ മുറിച്ചാണ്ടി, നിഷാദ്, ജാസ്മിന്‍ റാഫി, അസ്ലം പൊന്മുണ്ടം, മാര്‍ട്ടിന്‍, മുഹമ്മദ് സഫ്വാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുത്തലിബിന് പൊന്നാട അണിയിച്ച് ആദരിച്ചത്.

ആദരവ് ഏറ്റുവാങ്ങിയ മുത്തലിബ് മട്ടന്നൂര്‍, ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ലെന്നും, ഗസല്‍ സംഗീതത്തോടും തന്റെ ഗുരുവായ ഉമ്പായിയോടുമുള്ള സ്‌നേഹത്തിനും സമര്‍പ്പണത്തിനും ലഭിച്ച ആദരവായാണ് കാണുന്നതെന്നും പറഞ്ഞു.

ഉമ്പായി സാര്‍ എന്നെ പഠിപ്പിച്ചത് പാട്ട് മാത്രമല്ല, സംഗീതത്തെ സ്‌നേഹിക്കാനും അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹവും സംഗീതപാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഈ ആദരം എന്നെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംഗീതയാത്ര തുടരാന്‍ പ്രചോദിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ഗുരു-ശിഷ്യ ബന്ധത്തിന്‍റെ മഹത്വവും സംഗീതപാരമ്പര്യത്തിന്‍റെ തുടര്‍ച്ചയും ഒരേസമയം ആഘോഷിച്ച ഈ ചടങ്ങ്, ഖത്തറിലെ സംഗീതാസ്വാദകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി.

ഗസല്‍ സംഗീതത്തിന്‍റെ മാധുര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്ന മുത്തലിബ് മട്ടന്നൂരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്ന ആശംസകളോടെയാണ് ചടങ്ങ് സമാപിച്ചത്.

Latest News

Corehub Up